Monday, 7 October 2013

അഗതിമന്ദിരത്തിലെ അമ്മ                                                                                                                                                                                                                                                                                                                                                                                                                                                                                                                            
    
താരാട്ടു പാട്ടിന്‍ മാധുര്യവും               
തളത്തില്‍ തട്ടിയുറക്കുന്ന സ്വാന്ത്വനവും
സ്നേഹത്തിന്‍ ചന്ദന ശീതളതയും
നേര്‍മയും നന്മയും അമ്മയല്ലേ
അകലെ കാണാദൂരത്ത് പോയോളിച്ചാലും
അഗതിമന്ദിരത്തിന്‍ ഇരുട്ടില്‍ തളച്ചാലും
അനുഗ്രഹ ദീപം തെളിക്കുന്ന നന്മയല്ലേ
അമ്മക്ക് മക്കളെന്നും ഉണ്ണിയല്ലേ
ആറ്റുനോറ്റുണ്ടായ  ഉണ്ണിയല്ലേ
ആശിച്ചു പോറ്റിയ പൈതലല്ലേ 
അട്ടത്തും താഴത്തും വെക്കാതെ
അമ്മ വളര്‍ത്തിയ ഉണ്ണിയല്ലേ
ഉണ്ണി വളര്‍ന്നു വലിയോരല്‍മരമായാലും
ഉത്തുംഗശൃംഗത്തില്‍ നീ എത്തിയാലും 
ഉറക്കമിളച്ച് ഊട്ടിയുറക്കിയ അമ്മയല്ലേ
അമ്മക്ക് ആരോമല്‍ എന്നും ഉണ്ണിയല്ലേ
രമ്യമന്ദിരത്തില്‍ സുഖമായ്‌ വാണാലും 
രമിച്ചു ആരാമതല്‍പ്പത്തില്‍ ഉറങ്ങിയാലും
നിന്‍ അമ്മ ഒറ്റക്കു ഇപ്പോള്‍ ഇരുട്ടിലല്ലേ
അഗതിമന്ദിരത്തില്‍ നിന്‍ അമ്മയില്ലേ
വാര്‍ദ്ധക്യം ഒരു ശാപമാണോ
വാഴ്വിന്‍ പരമ സത്യമല്ലോ
വാടിടും വല്ലിതന്‍ തളര്‍ച്ചയല്ലോ
മരണം വാഴ്വിന്‍ വിരാമമല്ലോ
കര്‍ക്കിടകവാവിന്‍ പേമാരിയില്‍
കണ്ണിമയ്ക്കാതെ കാത്തിരുന്നു
കണ്ണന്‍ വരുന്നതും കാത്തിരുന്നു
കാലപാശം മുറുകി മിഴിച്ചിരുന്നു
താരാട്ട്‌ പാടിയ നന്മയിന്ന്‍
തഴുകിത്തലോടിയ കൈകളിന്ന്‍
താങ്ങി കിടത്തുവാന്‍ മക്കളില്ലാത്തെ
തെരുവില്‍ ചേതനയറ്റു മറഞ്ഞിടുന്നു
സ്നേഹിക്കാന്‍ പഠിപ്പിച്ചത് അമ്മയല്ലേ
സ്നേഹവും നന്മയും അമ്മയല്ലേ
നേര്‍വഴി തെളിയിച്ച ദീപമേ
നിത്യശാന്തി നേരുന്നു പരമസത്യമേ
                  -ജയപ്രകാശ്.ഇ.പി-

No comments: