Saturday, 20 December 2014

മാവൂര്‍
പണ്ടുത്തരമലബാറില്‍ വന്‍പുകഴ്-
കൊണ്ടൊരു കോഴിക്കോടിനടുത്തോരൂരില്‍,
മാവുകള്‍വേനലില്‍ പൂത്തുവിലസുന്ന
മാനുകള്‍മേയുന്ന വെളിസ്ഥലത്തില്‍
പെട്ടെന്നോരുദിനം ബിര്‍ളയുംകൂട്ടരും
കമ്പനികെട്ടുവാന്‍ തീര്‍പ്പെടുത്തു
മാവുകള്‍പ്പൂക്കുന്ന മാനുകള്‍മേയുന്ന
മാവൂരന്നങ്ങിനെ ഖ്യാതിനേടി
ഒട്ടല്ലകൌതുകം കൂറീട്ടുനാട്ടുകാര്‍
ഒട്ടുല്‍സാഹസഹായഹസ്തം നീട്ടി 
ഝടുത്തിയില്‍ കമ്പനികെട്ടുവാന്‍ പണി-
പ്പെട്ടു ആയസ്ഥലങ്ങളങ്ങേറ്റെടുത്തും
തറവാട്ടില്‍നിന്നും തന്നൂരില്‍നിന്നും 
തറവാടികളെയെല്ലാം കുടിയോഴിച്ചു
എത്ര ത മ്പാക്കളിതെത്രയടിയാളര്‍
എത്രപേര്‍ തന്നുടെയില്ലംവിട്ടു
എണ്ണിയാലൊടുങ്ങാതതെത്ത്രയോ പവാങ്ങള്‍
കണ്ണിലെണ്ണയൊഴിച്ചഹോ കാത്തിരിപ്പായ്
കമ്പനിവന്നുകാണുവാന്‍ നാട്ടാര്‍ക്കും
കമ്പമിതേറയും ജോലിനേടാന്‍
കാളിയസര്‍പ്പംപോല്‍ വളഞ്ഞുപുളഞ്ഞോരു
ചാലിയാറാറ്റിന്‍ തീരമോന്നില്‍
ആറ്റിലേക്കുചായ്ഞ്ഞങ്ങു കെട്ടിതുടങ്ങിതെ
ആദ്യമായ് വന്‍പേറുംബോട്ടുജെട്ടി
കട്ടിടം നിര്‍മ്മിക്കാനാവശ്യമായുള്ള
കട്ടയും കല്ലും വഞ്ചിയില്‍കൊണ്ടിറക്കി
മേല്‍നോട്ടക്കാര്‍ക്കു സഞ്ചരിച്ചീടാനായ്‌
മോട്ടോര്‍ബോട്ടൊന്നങ്ങു വന്നടുത്തു
സ്ഫടികംതോല്കുന്ന നീര്മുറിച്ചിട്ടു
സഞ്ചാരം ബോട്ടുനടത്തിടുമ്പോള്‍
കുടിവെള്ളമെടുക്കുവാന്‍ കുടവുമായാമിന
കുനിയുന്നു പുളിനങ്ങള്‍പുല്‍കുംപുഴക്കരയില്‍
ബോട്ട്ഞ്ഞോറിയുമലകള്‍ ‍ പാഞ്ഞുപോയതാ
കുടങ്ങളില്‍ പളുങ്കുനീര്‍നിറച്ചിടുന്നു
മീനിനെക്കൊത്തുവാന്‍ പൊന്മക്കിളിയോന്നു
മിണ്ടാതിരിപ്പുണ്ടാ കണ്ടല്‍ക്കാട്ടില്‍
ചാട്ടുളിപോലെ ചടുലമായ്പറന്നിട്ടു
ചാടിപിടിക്കുന്നു മീനുകളെ
എത്രനാള്‍നമുക്ക് കാണുവാനാകുമീ 
ഇത്ര നായനാനന്ദമാംകാഴ്ച്ചയെല്ലാം
കേട്ടവര്‍ കേട്ടവര്‍ തന്‍ നാടുവിട്ടിതു
കുറ്റിയുംപറിച്ചങ്ങു മാവൂര്‍പൂകി
ചുമടടുകാര്‍ കല്‍പ്പണികാര്‍ പിന്നെ
ചതുരരാം കമ്പിവളച്ചങ്ങുകെട്ടുന്നോരും
സിമന്‍റ്കൊണ്ടാണത്രേ കെട്ടുന്നു കെട്ടിടം 
സന്ദേഹം വേണ്ടയതിന്‍നുറപ്പിനാര്‍ക്കും 
ബോയിലറും ടര്‍ബൈനും ഘടിപ്പിച്ചിട്ടിതു
ബോദ്ധംകെടുന്നൊരു പുകക്കുഴലും
വിഷപുകതുപ്പുവാനാണാ പുകക്കുഴല്‍
വാനംമുട്ടോളം ഉയന്നുന്നില്പ്പൂ
വിണ്ണിനെപുല്‍കുന്ന പുകക്കുഴല്‍കണ്ടിട്ടു 
വിസ്മയംകൊണ്ടാകാം നാട്ടുകാര്‍-വാപൊളിച്ചു
കണ്ണുമിഴിച്ചുനിന്ന ചിലര-അയ്യോ
കര്‍ണ്ണങ്ങള്‍തോറും പ്രചാരണമായ്‌
കമ്പനിയോട്ടുവാന്‍ കര്‍മങ്ങള്‍ചെയുവാന്‍
കര്‍മനിരതരാം കര്‍മ്മജ്ഞരുമായ്‌
ഡിപ്ലോമതോറ്റിട്ടു തെണ്ടിതിരിഞ്ഞവര്‍
ഡിപ്പാര്‍ട്ടുമെന്‍റില്‍ എഞ്ചിനീയറുമായ്‌
എന്തിനു നീട്ടുന്നു ചുരുക്കിപ്പറഞ്ഞിടാം
യന്ത്രങ്ങളെല്ലാം പ്രവര്‍ത്തനമായ്‌
മാവൂരിന്‍ മുഖമിതാമാറിതുടങ്ങുന്നു
മായുന്നുപണ്ടത്തെ ഗ്രാമഭംഗി
നാലുചുമരില്‍ താങ്ങിനിര്‍ത്തികൊണ്ട്‌
നാലുവരിക്കൂരകള്‍ പടുത്തുയര്‍ത്തി
ചെറുകുന്നിന്‍ ചെരുവിലെക്കൂരകള്‍
ചെറുപ്പക്കാര്‍ക്കു വസിക്കുവാനായിരുന്നു
ഉത്തരദിക്കില്‍ ഉദ്യോഗസ്ഥര്‍ക്കിരിക്കുവാന്‍
ഉത്തുംഗ സൗധങ്ങള്‍ പണിതുയര്‍ത്തി
കുന്നിന്‍നെറുകയി ക്ഷേത്രവും നിര്‍മിച്ചു
കാര്‍മുകില്‍ വര്‍ണ പ്രതിഷ്ഠവെച്ചു
പടിഞ്ഞാറ്ദിക്കിലായ് വിദ്യാലയമൊന്നു
പടിപടിയായ് പടുത്തുയര്‍ത്തി
അക്ഷരം പഠിക്കുവാനക്ഷരമുറ്റത്ത്‌
അക്ഷരകുതുകികള്‍ അക്ഷമരായ്‌
വിദ്യതന്‍ കൊടിക്കൂറ പാറിത്തുടങ്ങിതെ
ശുന്യരെ ശിഷ്യനായ് സ്വികരിച്ചും

കാലങ്ങള്‍ കുതിരപോല്‍ പഞ്ഞുപോയ്‌
കാലുഷ്യ മേഘങ്ങള്‍ നഭസില്‍ ഉരുണ്ടുകൂടി
കൈ നിറയെ കാശു വന്നണഞപ്പോള്‍
അഹങ്കാരവും ഗമയും അതിര്‍കടന്നു
അയല്‍ക്കാര്‍ തന്നുടെ കൊപ്പുകള്‍ കണ്ടിട്
അസൂയ മനസ്സിന്‍ അസ്വസ്ഥതയായ്
മത്സ്യവും മാംസവും വില്‍ക്കുന്ന മാര്‍ക്കറ്റില്‍
മാത്സര്യം മോഹങ്ങള്‍ വീറുകാട്ടി
ചൊല്ലുന്ന കാശിനു മത്സ്യവും വാങ്ങിയിട്ട്
ചോല്ലെഴും സാറന്മാര്‍ ശകടം പൂകി
നല്ലൊരു ശബളം വാങ്ങിയും പോരാഞ്ഞു
നേട്ടങ്ങള്‍ കൊയുവാന്‍ നെട്ടോട്ടമായ്‌
അവകാശ കാഹളം ഉച്ചത്തില്‍ ഊത്തിയിട്ട്
ആവേശ തീ ആളി പടരുകയായ്
കവല പ്രസംഗങ്ങള്‍ നിത്യവും
കള്ളവും പഴി ചൊരിയലുമായി‌
പാവം വഴിപിഴച്ചുപോയ് തൊഴിലാളി
പട്ടിണി പാവം പരിവട്ടത്തിലായ്
ദുര്‍വിധി തന്നുടെ കൂരമ്പുകളെറ്റു
ദുരിതം പേറുന്നു പലരുമിന്ന്‍
സമരബേരി മുഴങ്ങിയ നാളുകള്‍
സീമകള്‍ കാണാതെ നീണ്ടു പോയി
നാളുകള്‍ പിന്നേയും കടന്നുപോയ്
നാട്ടില്‍ ആത്മഹത്യ പതിവ് വാര്‍ത്തയായി
ഒന്ന്‍ ചിന്തിക്കുകില്‍ വേറൊരു മാര്‍ഗ്ഗവും
ഒതുവാന്‍ ആരും അശക്തരാകും
തുടരും.........
ജയപ്രകാശ്.ഇ.പി

No comments: