Friday, 13 February 2015

ദില്ലിയില്‍ മുളച്ച തകര
തകര്‍ന്നടിഞ്ഞ ദില്ലിയില്‍
തകര മുളച്ചുപോല്‍
തലതിരിഞ്ഞ വാക്ക്‌ദാനങ്ങളില്‍
പലതരം പൊള്ളത്തരങ്ങളില്‍
പറയുവാനേറയുണ്ട് പൊരുളുകള്‍
പിറന്ന നാടിനെ ഒറ്റികൊടുപ്പവര്‍ തന്‍
കഥ ശ്രവിക്കുവാന്‍ നാം ആശക്തരാം
കഥിക്കുകില്‍ രോഷം വളര്‍ന്നിടാം
വായിച്ചു കാണും നിങ്ങള്‍
വാഴിച്ച പ്രധമന്‍ തന്‍ വാക്ക്‌ദാനങ്ങള്‍
പാലിക്കേണ്ടതില്ല വാക്ക്‌ദാനങ്ങള്‍ 
പാതിരാവിലെ പ്രസംഗങ്ങള്‍
പഠിച്ചു പാഠങ്ങള്‍ പലവുരു
പ്രയോഗിച്ചു ഫലത്തിലവയോക്കയും
പാവങ്ങള്‍ തന്‍ പാര്‍ട്ടിയിലൂടെ
പട്ടിണിക്കാരുടെ പരിവട്ടങ്ങളില്‍
കാശിനായി തെണ്ടേണ്ടിവന്നില
കാശിയില്‍ തോറ്റു പോയെങ്കിലും
കറുത്ത ശക്തികള്‍ ധനം നല്‍കി
കറുത്ത കൊടിയേന്തുന്ന ഭീകരര്‍
സൗഗന്ധികം വിടര്‍ന്നില്ല കാശ്മീരില്‍
സഹിച്ചു മടുത്ത ജനങ്ങളില്‍
സ്പര്‍ശിച്ചതില്ലാ ജല്‍പ്പനങ്ങള്‍
ആശ്ചര്യകരമായി വിജയങ്ങള്‍ 
പച്ച കുതിരകള്‍ പായിച്ചു
പച്ചയായ മനുഷ്യരില്‍ ദില്ലിയില്‍
പാവങ്ങള്‍ തന്‍ പാതി വയറുകള്‍
പാതിയും കവര്‍ന്നു പൊള്ളത്തരങ്ങള്‍
വെറുതെ നല്‍കിടും തെളിനീരും
വെറുതെ നല്‍കിടും വെളിച്ചവും
വെറുതെ നല്‍കിടും സ്കൂളുകള്‍
വൈ ഫൈ മുഴുക്കെ നാട്ടിലും
വരണ്ട മനസില്‍ മുളച്ചുപൊന്തി
പുതുമഴക്ക് മണ്ണില്‍ തകരകള്‍
തളിര്‍ത്തപോല്‍ കരിയുവാന്‍ തേടി-
വരുന്ന വേനല്‍ കാണായ്കയാല്‍
തളിര്‍ത്ത തകരകള്‍ കരിഞ്ഞിടും
താളപ്പിഴകള്‍ നാം കണ്ടിടും
അത്യാഗ്രഹം ചക്രം ചവിട്ടുന്നതും
അസ്തിവാരം അടിഞ്ഞമരുന്നതും
കനകം കൊണ്ടും കാമിനി കൊണ്ടും
കയങ്ങളില്‍ മുങ്ങി മരിച്ചവര്‍
വറചട്ടിയില്‍ വ്യാമോഹസ്വപ്നങ്ങള്‍ 
വറുത്തെടുക്കുന്നു വിവരദോഷികള്‍ 
ജയപ്രകാശ്.ഇ.പി

No comments: