Thursday, 13 August 2015

ഋഷിരാജ് സിങ്ങും മന്ത്രിമാരും
ഋഷിരാജ് സിംങ്ങിനെ തന്നെയല്ലോ
പൊതു ജനങ്ങള്‍ക്കെന്നെന്നും ഏറെ ഇഷ്ടം
സിംഹം പോലത്തെ വദനത്തിലുണ്ടല്ലോ
കൊമ്പന്‍ മീശയും കണ്ണടയും
ആരെയും കൂസാത്ത തലയിലുണ്ടല്ലോ
തന്റേടിതത്തം നിറഞ്ഞ തൊപ്പി
നെഞ്ഞൂക്ക് മറക്കുന്ന കാക്കിയില്‍ കാണാം
ബെല്‍റ്റിട്ട് നിര്‍ത്തിയ സിംഹ ശൌര്യം
കൈയ്യിലൊരൊറ്റ കുറുവടിയും
മുഖം കണ്ടാല്‍ നരസിംഹമൂര്‍ത്തി തന്നെ
മന്ത്രിയെ കണ്ടാല്‍ മുന്നില്‍ കിട്ടിയാല്‍
മണി മണിപോലെ കഥ ചുരുളഴിയും
മന്ത്രിമാര്‍ കട്ടതും വിറ്റതും കൂട്ടി കൊടുത്തതും
ആരും കേള്‍ക്കാത്ത കഥ ചുരുളഴിയും
പൊതുജനത്തിന് എന്തിനും ഏതിനും
ഋഷിരാജ് സിംഹമെ കൂട്ടുള്ളൂ
കറണ്ട്‌ കട്ടതും സ്പീഡ്‌ കുറക്കാത്തതും
ഇതെന്താണെന്ന്‍ ജനം ചോദിക്കും
ഋഷിരാജ് സിംഹം പറഞ്ഞുകൊടുക്കുമ്പോള്‍
പൊതുജനത്തിന് അദ്ഭുതം ആനന്ദം
എന്തിനെ മന്ത്രിമാര്‍ ഭയക്കുന്നു ?
ഋഷിരാജ് സിങ്ങിലെ സത്യത്തെ !
എന്തിനെ സിങ്ങിനെ മാറ്റുന്നു ?
ഋഷിരാജ് സിങ്ങിനെ മുട്ട്കുത്തിക്കാന്‍ !
മുന്നാറില്‍ കട്ടതും കെട്ടിപ്പടുത്തതും
മണിയന്‍ കട്ടതും സരിത പെണ്ണിന്റെ
സാരി തുമ്പില്‍ തൂങ്ങിയോരായിരം
മന്ത്രിമാര്‍ മറുകണ്ടം ചാടീതും
പാവം ചാണ്ടി ചേട്ടനും കൂടരും 
പെണ്ണിന്റെ കോണം കഴുകീതും
ഗണ്‍ മോന്‍ കോടീശ്വരനായതും
സോളാര്‍ കേസില്‍ മുണ്ട് നനഞ്ഞതും
ദാഹം തീര്‍ക്കാന്‍ ഇളനീര്‍ കുടിച്ചതും
നീര്‍വറ്റി ആസനത്തില്‍ മുള്ള് തറച്ചതും
കാക്കേടെ കൂട്ടില്‍ കുയില്‍ മുട്ടയിട്ടതും
ചെന്നിത്തല പാടത്ത് കൊയ്തിനാരോ
പുത്തന്‍ പോന്നരിവാളുമായ് വന്നതും
പുത്തന്‍ പണക്കാരെ കൂട്ടിനു കൂട്ടീതും
മുത്തൂറ്റിന്‍ സ്വര്‍ണം കണ്ടു മയങ്ങീതും
വൈദ്യൂതി മോഷണം കണ്ടുപിടിച്ചതും
ഋഷിരാജ് സിംഗ് പറഞ്ഞുകൊടുക്കുമ്പോള്‍
പൊതുജനത്തിന് അദ്ഭുതം ആഹ്ലാദം
എന്തിനെ മന്ത്രിമാര്‍ ഭയക്കുന്നു ?
ഋഷിരാജ് സിങ്ങിലെ സത്യത്തെ !
എന്തിനെ സിങ്ങിനെ മാറ്റുന്നു ?
ഋഷിരാജ് സിങ്ങിനെ മുട്ട്കുത്തിക്കാന്‍
ഒക്കെയും ചികഞ്ഞെടുത്തങ്ങനെ 
സിംഗ് ജനങ്ങളെ കാട്ടുന്നു
കുടിവെച്ചു വാഴുന്ന മന്ദിരത്തിലേക്ക്
അടിവച്ചടിവച്ച് വരികയത്രെ
മന്ത്രിമാര്‍ വാഴുന്ന മന്ദിരത്തിലേക്കാ
സിംഹം അടിവച്ചടിവച്ച് വരികയത്രെ
ഏതാണാ സിംഹമെന്ന്‍ മന്ത്രി ചോദിക്കേ
കാവല്‍ നായ്ക്കള്‍ വാല് ചുഴറ്റികൊണ്ട് പറയുന്നു
ഋഷിരാജ് സിങ്ങെന്നാണാ സിംഹത്തിന്‍ നാമധേയം
വിറപൂണ്ട് മന്ത്രിമാര്‍ മുണ്ടില്‍ മൂത്രമൊഴിക്കുന്നു
നാറ്റ കഥകള്‍ കുന്നുപോല്‍ ഉയരുമ്പോള്‍
പോഴത്തം മാത്രം ബാക്കി അതിപ്പോള്‍ പറയുന്നില്ല
പോഴത്തം മാത്രം ബാക്കി അതിപ്പോള്‍ പറയുന്നില്ല
ഋഷിരാജ് സിംങ്ങിനെ തന്നെയല്ലോ
പൊതു ജനങ്ങള്‍ക്കെന്നെന്നും ഏറെ ഇഷ്ടം
ജയപ്രകാശ്‌ ഇ. പി

No comments: