Saturday, 20 December 2014

മാവൂര്‍
പണ്ടുത്തരമലബാറില്‍ വന്‍പുകഴ്-
കൊണ്ടൊരു കോഴിക്കോടിനടുത്തോരൂരില്‍,
മാവുകള്‍വേനലില്‍ പൂത്തുവിലസുന്ന
മാനുകള്‍മേയുന്ന വെളിസ്ഥലത്തില്‍
പെട്ടെന്നോരുദിനം ബിര്‍ളയുംകൂട്ടരും
കമ്പനികെട്ടുവാന്‍ തീര്‍പ്പെടുത്തു
മാവുകള്‍പ്പൂക്കുന്ന മാനുകള്‍മേയുന്ന
മാവൂരന്നങ്ങിനെ ഖ്യാതിനേടി
ഒട്ടല്ലകൌതുകം കൂറീട്ടുനാട്ടുകാര്‍
ഒട്ടുല്‍സാഹസഹായഹസ്തം നീട്ടി 
ഝടുത്തിയില്‍ കമ്പനികെട്ടുവാന്‍ പണി-
പ്പെട്ടു ആയസ്ഥലങ്ങളങ്ങേറ്റെടുത്തും
തറവാട്ടില്‍നിന്നും തന്നൂരില്‍നിന്നും 
തറവാടികളെയെല്ലാം കുടിയോഴിച്ചു
എത്ര ത മ്പാക്കളിതെത്രയടിയാളര്‍
എത്രപേര്‍ തന്നുടെയില്ലംവിട്ടു
എണ്ണിയാലൊടുങ്ങാതതെത്ത്രയോ പവാങ്ങള്‍
കണ്ണിലെണ്ണയൊഴിച്ചഹോ കാത്തിരിപ്പായ്
കമ്പനിവന്നുകാണുവാന്‍ നാട്ടാര്‍ക്കും
കമ്പമിതേറയും ജോലിനേടാന്‍
കാളിയസര്‍പ്പംപോല്‍ വളഞ്ഞുപുളഞ്ഞോരു
ചാലിയാറാറ്റിന്‍ തീരമോന്നില്‍
ആറ്റിലേക്കുചായ്ഞ്ഞങ്ങു കെട്ടിതുടങ്ങിതെ
ആദ്യമായ് വന്‍പേറുംബോട്ടുജെട്ടി
കട്ടിടം നിര്‍മ്മിക്കാനാവശ്യമായുള്ള
കട്ടയും കല്ലും വഞ്ചിയില്‍കൊണ്ടിറക്കി
മേല്‍നോട്ടക്കാര്‍ക്കു സഞ്ചരിച്ചീടാനായ്‌
മോട്ടോര്‍ബോട്ടൊന്നങ്ങു വന്നടുത്തു
സ്ഫടികംതോല്കുന്ന നീര്മുറിച്ചിട്ടു
സഞ്ചാരം ബോട്ടുനടത്തിടുമ്പോള്‍
കുടിവെള്ളമെടുക്കുവാന്‍ കുടവുമായാമിന
കുനിയുന്നു പുളിനങ്ങള്‍പുല്‍കുംപുഴക്കരയില്‍
ബോട്ട്ഞ്ഞോറിയുമലകള്‍ ‍ പാഞ്ഞുപോയതാ
കുടങ്ങളില്‍ പളുങ്കുനീര്‍നിറച്ചിടുന്നു
മീനിനെക്കൊത്തുവാന്‍ പൊന്മക്കിളിയോന്നു
മിണ്ടാതിരിപ്പുണ്ടാ കണ്ടല്‍ക്കാട്ടില്‍
ചാട്ടുളിപോലെ ചടുലമായ്പറന്നിട്ടു
ചാടിപിടിക്കുന്നു മീനുകളെ
എത്രനാള്‍നമുക്ക് കാണുവാനാകുമീ 
ഇത്ര നായനാനന്ദമാംകാഴ്ച്ചയെല്ലാം
കേട്ടവര്‍ കേട്ടവര്‍ തന്‍ നാടുവിട്ടിതു
കുറ്റിയുംപറിച്ചങ്ങു മാവൂര്‍പൂകി
ചുമടടുകാര്‍ കല്‍പ്പണികാര്‍ പിന്നെ
ചതുരരാം കമ്പിവളച്ചങ്ങുകെട്ടുന്നോരും
സിമന്‍റ്കൊണ്ടാണത്രേ കെട്ടുന്നു കെട്ടിടം 
സന്ദേഹം വേണ്ടയതിന്‍നുറപ്പിനാര്‍ക്കും 
ബോയിലറും ടര്‍ബൈനും ഘടിപ്പിച്ചിട്ടിതു
ബോദ്ധംകെടുന്നൊരു പുകക്കുഴലും
വിഷപുകതുപ്പുവാനാണാ പുകക്കുഴല്‍
വാനംമുട്ടോളം ഉയന്നുന്നില്പ്പൂ
വിണ്ണിനെപുല്‍കുന്ന പുകക്കുഴല്‍കണ്ടിട്ടു 
വിസ്മയംകൊണ്ടാകാം നാട്ടുകാര്‍-വാപൊളിച്ചു
കണ്ണുമിഴിച്ചുനിന്ന ചിലര-അയ്യോ
കര്‍ണ്ണങ്ങള്‍തോറും പ്രചാരണമായ്‌
കമ്പനിയോട്ടുവാന്‍ കര്‍മങ്ങള്‍ചെയുവാന്‍
കര്‍മനിരതരാം കര്‍മ്മജ്ഞരുമായ്‌
ഡിപ്ലോമതോറ്റിട്ടു തെണ്ടിതിരിഞ്ഞവര്‍
ഡിപ്പാര്‍ട്ടുമെന്‍റില്‍ എഞ്ചിനീയറുമായ്‌
എന്തിനു നീട്ടുന്നു ചുരുക്കിപ്പറഞ്ഞിടാം
യന്ത്രങ്ങളെല്ലാം പ്രവര്‍ത്തനമായ്‌
മാവൂരിന്‍ മുഖമിതാമാറിതുടങ്ങുന്നു
മായുന്നുപണ്ടത്തെ ഗ്രാമഭംഗി
നാലുചുമരില്‍ താങ്ങിനിര്‍ത്തികൊണ്ട്‌
നാലുവരിക്കൂരകള്‍ പടുത്തുയര്‍ത്തി
ചെറുകുന്നിന്‍ ചെരുവിലെക്കൂരകള്‍
ചെറുപ്പക്കാര്‍ക്കു വസിക്കുവാനായിരുന്നു
ഉത്തരദിക്കില്‍ ഉദ്യോഗസ്ഥര്‍ക്കിരിക്കുവാന്‍
ഉത്തുംഗ സൗധങ്ങള്‍ പണിതുയര്‍ത്തി
കുന്നിന്‍നെറുകയി ക്ഷേത്രവും നിര്‍മിച്ചു
കാര്‍മുകില്‍ വര്‍ണ പ്രതിഷ്ഠവെച്ചു
പടിഞ്ഞാറ്ദിക്കിലായ് വിദ്യാലയമൊന്നു
പടിപടിയായ് പടുത്തുയര്‍ത്തി
അക്ഷരം പഠിക്കുവാനക്ഷരമുറ്റത്ത്‌
അക്ഷരകുതുകികള്‍ അക്ഷമരായ്‌
വിദ്യതന്‍ കൊടിക്കൂറ പാറിത്തുടങ്ങിതെ
ശുന്യരെ ശിഷ്യനായ് സ്വികരിച്ചും

കാലങ്ങള്‍ കുതിരപോല്‍ പഞ്ഞുപോയ്‌
കാലുഷ്യ മേഘങ്ങള്‍ നഭസില്‍ ഉരുണ്ടുകൂടി
കൈ നിറയെ കാശു വന്നണഞപ്പോള്‍
അഹങ്കാരവും ഗമയും അതിര്‍കടന്നു
അയല്‍ക്കാര്‍ തന്നുടെ കൊപ്പുകള്‍ കണ്ടിട്
അസൂയ മനസ്സിന്‍ അസ്വസ്ഥതയായ്
മത്സ്യവും മാംസവും വില്‍ക്കുന്ന മാര്‍ക്കറ്റില്‍
മാത്സര്യം മോഹങ്ങള്‍ വീറുകാട്ടി
ചൊല്ലുന്ന കാശിനു മത്സ്യവും വാങ്ങിയിട്ട്
ചോല്ലെഴും സാറന്മാര്‍ ശകടം പൂകി
നല്ലൊരു ശബളം വാങ്ങിയും പോരാഞ്ഞു
നേട്ടങ്ങള്‍ കൊയുവാന്‍ നെട്ടോട്ടമായ്‌
അവകാശ കാഹളം ഉച്ചത്തില്‍ ഊത്തിയിട്ട്
ആവേശ തീ ആളി പടരുകയായ്
കവല പ്രസംഗങ്ങള്‍ നിത്യവും
കള്ളവും പഴി ചൊരിയലുമായി‌
പാവം വഴിപിഴച്ചുപോയ് തൊഴിലാളി
പട്ടിണി പാവം പരിവട്ടത്തിലായ്
ദുര്‍വിധി തന്നുടെ കൂരമ്പുകളെറ്റു
ദുരിതം പേറുന്നു പലരുമിന്ന്‍
സമരബേരി മുഴങ്ങിയ നാളുകള്‍
സീമകള്‍ കാണാതെ നീണ്ടു പോയി
നാളുകള്‍ പിന്നേയും കടന്നുപോയ്
നാട്ടില്‍ ആത്മഹത്യ പതിവ് വാര്‍ത്തയായി
ഒന്ന്‍ ചിന്തിക്കുകില്‍ വേറൊരു മാര്‍ഗ്ഗവും
ഒതുവാന്‍ ആരും അശക്തരാകും
തുടരും.........
ജയപ്രകാശ്.ഇ.പി

എന്തെ ഈ ഓണമിന്നിങ്ങനെയായ്
പോയാണ്ടില്‍ വന്നു പോയൊരു പോന്നോണമിങ്ങെത്തുന്നു
പൊയ്പ്പോയ സ്വപ്നങ്ങള്‍ തന്‍ ഓര്‍മ്മപെടുതലായ്യെത്തുന്നു
ഓണപ്പാട്ടുകള്‍ പാടാന്‍ കഴിയാത്ത മറ്റൊരു ഓണമിങ്ങെത്തുന്നു
ഓണക്കോടികള്‍ ഒന്നുമില്ലാത്തെയൊതുങ്ങിയ ഓണമിങ്ങെത്തുന്നു
പൂക്കളിറുക്കുവാന്‍ പൂവില്ല സൂചിമുഖികളും വന്നില്ല
പുത്തരിയോണ പായസംവെക്കാന്‍ കുത്തരി പൂനെല്ലെങ്ങുമില്ല
നിറമില്ലാത്തൊരു നിറവില്ലാത്തൊരു ഓണമിങ്ങെത്തുമ്പോള്‍
കൊഞ്ഞനംകുത്തുന്നു നാട്ടില്‍ വറുത്തിയിന്‍ കരിംപൂതം
എന്തെ പൂക്കള്‍ വിരിഞ്ഞില്ല എന്തെ പൂക്കളമിട്ടില്ല
എന്തെ കോടിയുടുത്തില്ല‍ എന്തെ പായസം വെച്ചില്ല
എന്തെ പന്തിയില ഇട്ടില്ല എന്തെ കൂട്ടരും വന്നില്ല
എന്തെ ഉത്സവമിന്നില്ല എന്തെ ആര്‍പ്പുവിളികളുയര്‍ന്നില്ല
എന്തെ ഈ ഓണമിന്നിങ്ങനെയായ് എന്നുടെ മനസാക്ഷി
ചോദിച്ചു ?
എണ്ണി പറഞ്ഞു ഞാന്‍ ഉത്തരം എന്നുടെ നാട്ടിലെ വിലകയറ്റം
എന്തിനുമേത്തിനും വിഹിതം പറ്റുന്ന നാടുവാഴികള്‍ ഒരുകൂട്ടര്‍
എന്നുടെ നദി വിറ്റു നീരു വിറ്റു മണ്ണ്‍ വിറ്റു കടലും വിറ്റു
സൌരോര്‍ജവും വിറ്റ് സരിതമാര്‍ ശ്രിംഗാര നൃത്തമാടിടുമ്പോള്‍
സഭ്യത മറക്കുന്നു സംസ്കാരം മറക്കുന്നു നാടിലെ നാടുവാഴികള്‍
സുന്ദരിതന്നുടെ സാരിത്തുമ്പില്‍ സാമ്പത്തികശാസ്ത്രം മറന്നുപോയ്‌
സകലതിനും വിലകൂട്ടി വിശ്വപ്രസിദ്ധനായ്‌ നാടിലെ നാടുവാഴി
എവിടെ നിന്നുയരുന്നു അപമാനിതയയോരാ പെങ്ങള്‍ തന്‍ നിലവിളി
ഏതു നാട്ട് പാതയോരത്തു നിന്നോ ?
ഏതു കാമ നിശാമന്ദിരത്തില്‍ നിന്നോ?
ഏതു അധികാര‍ സോപനതിന്‍ മുന്നില്‍ നിന്നോ ?
നിന്നുടെ മടിക്കുത്തഴിച്ച ക്രൂരമാം കൈ വീണ്ടും
നിന്നിലേക്ക് നീളുന്നതും നോക്കി നോക്കുകുത്തിയായ്
നിശബ്ദ്ം നോക്കിനില്‍കുന്ന മരവിച്ച മനസിലെ
നിഷ്ക്രിയത്വത്തിന്‍ ധര്‍മ ഭീരുത്വമാരുടെ?
എന്തെ നമ്മള്‍ ഉറയാത്തു? എന്തെ നമ്മള്‍ കരയുന്നു ?
എന്തെ നമ്മള്‍ പഠിക്കാത്തു ? എന്തെ നമ്മള്‍ മിണ്ടാത്തു ?
എന്തെ നമ്മള്‍ ഉണരാത്തു? എന്തെ നമ്മള്‍ ഉറങ്ങുന്നു?
എന്തെ ഈ ഓണമിന്നിങ്ങനെയായ് എന്നുടെ മനസാക്ഷി
ചോദിച്ചു ?
ജയപ്രകാശ്‌.ഇ.പി
പട്ടികള്‍ കുരക്കുമ്പോള്‍
തെണ്ടിപരിഷകള്‍ ഭരണക്കാര്‍
തുള്ളിനടക്കും ഡല്‍ഹി തെരുവില്‍
എല്ലിന്‍കഷണ എറിഞ്ഞുകൊടുക്കും
അധികാരത്തിന്‍ ആക്രിക്കടയില്‍
മുറിവുക്കളെറ്റു പുളഞ്ഞു ദേവി
അപരാധികളുടെ ആലക്കുള്ളില്‍
നമ്മുടെ നാടിനെ വിറ്റ്പെറുക്കി
സ്വന്തം കീശയില്‍ കുത്തിനിറച്ചു
സുന്ദരധാത്രിയെ ഒറ്റുകൊടുത്തു
സുന്ദരിയവളും അവളുടെ കൂട്ടരും
നമ്മുടെ പെങ്ങളെ പിച്ചിച്ചീന്തി
തെരുവിന്‍ തിന്മകള്‍ നിന്ന് കുരച്ചു
തേനൂറുന്ന വാക്കുകള്‍ ചൊല്ലി
പച്ച പ്രീണനം തഴച്ചുവളര്‍ത്തി
ബോംബുകള്‍ വെച്ചും ആളെ കൊന്നും
യുവതിയെ കപട സ്നേഹ കൂട്ടിലടച്ചും
പ്രീണന മേദസ്സ് അതിരുകടന്നു
കുന്നും വിറ്റു കാടും വിറ്റു
കളിയില്‍ നമ്മുടെ അന്നം വിറ്റും
കഴുത്ത് ഞെരിച്ചു കൊന്നു രസിച്ചു
വോട്ടിന്‍ ബാങ്കുകള്‍ തിമര്‍ത്തു നടന്നു
നിര്‍വൃതി നേടാന്‍ നിയമം മെനഞ്ഞു
നില തെറ്റി തെന്നി തെറിച്ചു വീണു
മയക്കമുണര്‍ന്നൊരു നേരത്തോരുവന്‍
മയക്കുമരുന്നിന്‍ വീറില്‍ വന്നു കലക്കി
മറ്റൊരു പട്ടി പേറും
എല്ലിന്‍ തുണ്ടുകള്‍ വീണ്ടുമെറിഞ്ഞു കൊടുത്തു
എല്ലാ ശുനകനും ഏറ്റു കുരച്ചു തുടങ്ങി
വിഡ്ഢിയെ വാഴ്ത്തി നന്ദി പറഞ്ഞു
കുട്ടി പട്ടിയുടെ കുരയും കൂത്തും
കിഴവന്‍ പട്ടി വിഴുങ്ങി നടന്നു
കഴിവതു വാലും ചുരുട്ടി നടന്നു
കഴിയാഞ്ഞത് അയ്യോ!! മുറിച്ചുകളഞ്ഞു
പട്ടികുരയില്‍ ദേശമുണര്‍ന്നു
കോടതി തന്നുടെ വിധികളുമായി
വോട്ടിന് പോകും വോട്ടര്‍മാര്‍ക്കും
കൊടുത്തു വടിയോന്നടിച്ചു രസിക്കാന്‍
കിട്ടും വോട്ടുകള്‍ ചെയ്ത രസീതി
കള്ളന്മാരുടെ തണ്ട് മുറിഞ്ഞു
കോടതിയതിക്രമമെന്നും ചൊല്ലി
കള്ളനെ കെട്ടി തുറുങ്കിലടച്ചു
കള്ളക്കളികള്‍ അങ്ങിനെ നിന്നു
സി. ബി. ഐയെ കൊണ്ട് നടന്നു
കൊള്ള കേസുകള്‍ തീയിലെരിഞ്ഞു
കാഹളമൂതുക ഭരണമാറ്റത്തിനായ്‌
കറകള്ളഞ്ഞ നേതാക്കളെ വാഴ്ത്തുക.
ഉണരുക ഹൈന്ദവ സംസ്ക്കാരങ്ങളും
ഉണരുക പ്രജണ്ട ഹിന്ദുവും കൂടരും
മാതൃഭൂമിയെകാക്കുക എപ്പോഴും
ജയപ്രകാശ്‌. ഇ. പി

ഉണര്‍ത്തുപാട്ട്

ഉഴറി നടക്കും ഇന്ത്യക്കാര്‍ക്കൊരു കഥയുണ്ട്‌
ഉജ്ജ്വല സ്വാതന്ത്ര്യത്തില്‍ സമര കഥ
അതു പറയുമ്പോള്‍ നമ്മുടെ 
നാടിന്‌ അഭിമാനിക്കാന്‍ വകയില്ലെ

അറിയാം നിങ്ങള്‍ക്കൊരു കഥയല്ലതു
വര്‍ണ്ണ വിവേചന വര്‍ഗ്ഗ ചരിത്രത്തില്‍
ഉടനീളം ചുടുചോരയില്‍ എഴുതിയ
ചെറുത്തുനില്‍പി്ന്‍  പരമാര്‍ത്ഥം

പണ്ട് ഇവിടത്തെ വിപ്ലവകാരികളെ
കണ്ടിട്ടുള്ളവര്‍ ഉണ്ടാകും
അവരെ കണ്ടാല്‍ സായിപ്പന്‍മാര്‍ക്ക്
അടിമുടി അടിമുടി കലി കയറും

ദുശകുനങ്ങള്‍ നടുമുടിക്കാന്‍
തെണ്ടി നടക്കും പ്രശ്നക്കാര്‍
പട്ടിണി കിടന്നു വിശന്നു മരിക്കാന്‍
മടിയില്ലാത്തൊരു സമരക്കാര്‍

ചില വേള്ളകളില്‍ കൂടം കൂടി
ചിലര്‍ പോകുന്നത് കാണുമ്പോള്‍
മേടകളിലെ സായിപ്പന്‍മാരില്‍ അത്
ക്ഷമകേടിന്‍ കരിനിഴല്‍ വീഴ്ത്തും

അവര്‍ ചിന്തിച്ചു തലകാഞ്ഞു
ആള്‍ കൂട്ടങ്ങള്‍ നിരോധിച്ചു
അടിമകളായി വളര്‍ത്തിടുവാന്‍
അടിച്ചേല്‍പ്പിച്ചു കരിനിയമം

ജാലിയന്‍വാലാബാഗില്‍ ഒരു നാള്‍
ജ്വാലയായ് കൊടികള്‍ ഉയര്‍ന്നപ്പോള്‍
കണ്ടു വിറച്ചോരു വെള്ളക്കാര്‍
വെടിയുണ്ടകള്‍ തുടരെ പായിച്ചു

പിടഞ്ഞുമരിച്ചു സമരക്കാര്‍
ചീറ്റി ഒഴുകി ചുടുരക്തം
ചവിട്ടി മെതിച്ചു വെള്ളക്കാര്‍
ചിന്നിച്ചിതറി ആള്‍ക്കൂട്ടം

ഉതിര്‍ത്തു വെടിയുണ്ടകള്‍ ഒന്നായി
ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍ ധ്വനിയായി
നഷ്ടപ്പെട്ടു പലരും പലതും ആ
നാടിന്‍ യുവത്വ സമരത്തില്‍

ഇവിടെ മതിലില്‍ ഉരുമ്മി പോകും
കാറ്റിനുമുണ്ടൊരു കഥ പറയാന്‍
വെടിയേറ്റന്നു തുളഞ്ഞ മതിലുകള്‍
മിന്നലുതിര്‍ത്ത വിപ്ലവ സമര കഥ 

നാടിനു വേണ്ടിയുള്ള സമരത്തെ
നായാടിയ ഡയറിനെ മാനിക്കാന്‍
സായിപ്പന്‍മാര്‍ ഒരുമിച്ച് ലണ്ടനില്‍‍
സദ്യ നടത്തിയ നേരത്തില്‍

ഉത്തംസിംഗ് ഒന്നു നിരൂപിച്ചു
ആയുധം ഏന്തിയ കൈതണ്ടില്‍
വെള്ളപൂവില്‍ ചോരപുള്ളികള്‍
കുത്തി ഡയറിന്‍ ഉദ്യാനം

പരിണാമത്തിന്‍ ഗതിവേഗം
പുത്തന്‍ രാഷ്ട്രീയക്കാര്‍ വന്നെലോ
നല്ലൊരു നാട് കട്ട് മുടിച്ചല്ലോ
നന്മകള്‍ എല്ലാം പോയല്ലോ

നമ്മുടെ നാടിന്‍ സമ്പത്തില്‍
നാട്ടു വളര്‍ത്തി സാമ്രാജ്യം 
നട്ടെല്ലില്ലാത്ത ഒരു കുടുംബക്കാര്‍
നാറിത്വത്തിന്‍ വൈതാളികര്‍

പൊറുതിമുട്ടി അണമുട്ടി 
പുണ്യ പുരാതന സംസ്കാരം
പീഠിപ്പിച്ചു സോദരിയെ
പ്രീണിപ്പിച്ചു വോട്ടിന്നായ്‌

ഒറ്റുകൊടുത്തു ഭീരുത്വം
ഒറ്റകണ്ണന്‍ കോയക്കും
ചിമ്രി കണ്ണന്‍ ചീനക്കും
ചില്ലി കാശിനു ധര്‍മത്തെ

ചീന്തി എറിഞ്ഞു സനാതന ധര്‍മ്മത്തെ
ചതിച്ചു വീഴ്ത്തി വറുതിയില്‍ നിര്‍ത്തി
സത്യ സനാതന പീഠത്തെ
ശങ്കരാചാര്യ സുന്ദര ദീപത്തെ

എറിഞ്ഞുകൊടുത്തു മുതലാളി
അറിഞ്ഞുകൊടുത്തു അടിയാളര്‍
അരിക്കും ഉപ്പിനും വിലകൂട്ടി
എരിച്ചടക്കാന്‍ വാതക വിലകൂടി

എന്തിന് നാമിതു സഹിക്കുന്നു ?
എല്ലാം കുടുംബസ്വത്താക്കി
ഇറ്റലിയിലേക്ക് നാടുകടത്തുമ്പോള്‍
എന്തെ നമ്മള്‍ ഉറങ്ങുന്നു ?

ഇന്ത്യക്കാരെ നിങ്ങള്‍ ഉണരേണം
ഇവിടെ കാവിക്കൊടി പാറിക്കാന്‍
നിന്നിലെ ചേതന ഉണരട്ടെ
നമ്മില്‍ താമര വിരിയട്ടെ

പുതിയൊരു പുലരി പിറക്കാനായ്‌
പുത്തന്‍ തലമുറ പാടുന്നു
കര്‍മ്മവും ധര്‍മ്മവും പുലരട്ടെ
കര്‍മ്മ ധീരനെ വഴ്ത്തിടാം

ജയപ്രകാശ്. ഇ. പി