Saturday, 4 February 2017

ജീവനും മരണവും
കൂട്ടിന്ന്‍ ഒരു കിളിയെ കൂട്ടി ഞാന്‍
കൂട്ടിലാക്കിളി മുട്ടയിട്ടു
ഹൃദയത്തിന്‍ ചൂടിനാല്‍ മുട്ടവിരിയിച്ചു ഞാന്‍
കുട്ടികള്ക്ക് ചിറക് വെച്ചു
കൂട്ടിന്നു വന്ന കിളിയെ കുടിലമോഹികള്‍
കവര്‍ന്നെടുത്തു
കുടില തന്ത്രങ്ങള്‍ കിളിയിലും നിറക്കുവാന്‍
കൂട്ടികൊടുപ്പുകാര്‍ വിജയിച്ചു
മോഹങ്ങള്‍ മരിച്ചു മക്കളും മരവിച്ചു
മരണത്തെ കാത്തു ഞാന്‍ കഴിഞ്ഞിടുന്നു
മരണമേ നീ വരുന്ന്തും കാത്തു ഞാന്‍
"കുഞ്ഞിവാവ" തന്‍ മണമുള്ള പുതപ്പ്
മൂടി ഞാന്‍ കാത്തിരിക്കുന്നു
വേഗം വന്നെന്നെ പുണരുക മരണമേ
നിന്‍ കാലൊച്ചക്കായ് കാത്തിരിക്കുന്നു ഞാന്‍
ഒന്ന്‍ വേഗം വരൂ മരണമേ വാഴ്വിന്‍ വിരാമമേ

No comments: