Saturday, 24 September 2016

പിണറായി നാട് വാഴും കാലം

പിണറായി നാടുവാണിടും കാലം
മാനുഷരെല്ലാരും ശത്രു പോലെ
ആമോദമില്ലാതെ വസിക്കും കാലം
ആപത്തങ്ങെല്ലാര്‍ക്കുമുണ്ട് താനും

ആധികള്‍ വ്യാധികള്‍ ഏറെയുണ്ട്
രാഷ്ട്രിയ മരണങ്ങള്‍ കേള്‍പ്പതുണ്ട്
ദുഷ്ടരെ കണ്ണുരില്‍ കാണാനുണ്ട്
നല്ലവരില്ലാതെ വന്നു പാരില്‍


കള്ളവുമുണ്ട് ചതിവുമുണ്ട്
എള്ളോളമില്ല തെളി വചനം
കൊലും കൊലകളും നാടുതോറും
എല്ലാം കണക്കിനു കൊന്നിടുന്നു

കള്ളംപറച്ചിലും ചതിക്കുഴിയും
കള്ളത്തരങ്ങള്‍ പെരുകിടുന്നു
പൂക്കളനിരോധനം വന്നിടുന്നൂ
പൂകളംവിജയന് പേരുമാറി

നാടിന് ഉണര്‍വിന്‍ നിലവിളക്ക്
നാക്കിനാല്‍ ഊതി കെടുത്തിടുന്നു
മറുനാട്ടില്‍ മുഹമ്മദ് ചത്തിടുമ്പോള്‍
മലയാള മുല്ലയെന്നോതിടുന്നു

പൂത്തുനാറിടുന്ന പച്ചരിക്ക്
പത്ത്നാള്‍താണ്ടണം എന്നിരിക്കെ
എല്ലാം ശരിയാക്കി തുടങ്ങിയല്ലോ
പാരില്‍ പരിവട്ടം ബാക്കിയാക്കി

പൂക്കളംവിജയാ നീ കേള്‍ക്കുന്നുണ്ടോ
പേക്കൂത്ത് നീ വേഗം നിര്‍ത്തിയില്ലേല്‍
നാട്ടിലെ സുന്ദര പൂക്കളങ്ങള്‍
ചോരക്കളങ്ങളായ് മാറുമല്ലോ

കൂട്ടരേ....
വേദനിച്ചിട്ടിനിയെന്ത് കാര്യം?
വേണ്ടത് തോന്നായ്കമൂലമല്ലോ?
വെട്ടും കൊലവിളിയുമല്ലയോണം
സമ്പല്‍സമൃദ്ധി തന്‍ മേളയാണേ


ചിങ്ങമാസത്തിലെയി ഓണനാളില്‍
വരവേല്‍ക്കാം നമ്മുടെ മാവേലിമന്നനെ
ആഘോഷമായ് ആര്പ്പുവിളികളുമായ്
ആമോദം പാരില്‍ നിറഞ്ഞിരിപ്പാന്‍


              ജയപ്രകാശ് ഇ. പി